ഏറെയൊന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതത്തിൽ പോലും പിടിച്ചു നിൽക്കാൻ ത്യാഗം സഹിക്കാറുണ്ട് ചിലർ. ഒരിക്കൽ അത്ഭുതം സംഭവിക്കുമെന്നു കരുതിയല്ല. അടർത്തി മാറ്റാനാവാത്ത എന്തോ ഒന്ന്, ആ ബന്ധത്തെ ചേർത്തു നിർത്തുന്നത് കൊണ്ടു മാത്രമാണ്.
വാടാതെ കൊഴിഞ്ഞുവീണ പൂക്കൾക്ക് പിന്നിൽ എത്രയോ ത്യാഗത്തിന്റെ കഥകളുണ്ടാകും... കല്ലും മുള്ളും നിറഞ്ഞ പാതകളിൽ അപരന്റെ പാദങ്ങൾക്ക് മുറിവേൽക്കാതെ പൂക്കളുടെ പരവതാനി ഒരുക്കിയവർ.. ഓരോ തവണ അവയ്ക്കുമേൽ ചവിട്ടി നാം നടന്നു നീങ്ങുമ്പോഴും വേദന കടിച്ചമർത്തി സുരക്ഷിതരായി കടന്നു പോകുന്ന ആ പാദങ്ങൾ നോക്കി നിർവൃതി പൂണ്ടവർ.. വസന്തത്തിന്റെയും പൂമ്പാറ്റകളുടെയും മറ്റൊരു മായികലോകം ചാരെയുണ്ടായിരുന്നിട്ടും അവയെല്ലാം ഉപേക്ഷിച്ച് നീരും ഉയിരും നൽകിയ മണ്ണിന്റെ മാറിൽ പുഞ്ചിരിയോടെ അടർന്നു വീണവർ.. അവർ എത്രയോ ശ്രേഷ്ഠർ... ദേവതുല്യർ...
വിശപ്പും ദാഹവും സമരത്തിൽ ആയിരുന്ന നിമിഷം പല ചോദ്യങ്ങളും ഉയർന്ന് വന്നു.പട്ടിണിയ്ക്ക് വേണ്ടി കൂറ് പുലർത്തുവാൻ ആ മൗനം തന്നെ ധാരാളമായിരുന്ന ആ പ്രണയത്തിന് ജീവിതത്തിൽ പലപ്പോഴും അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ ഇപ്പോൾ വിവരിക്കേണ്ടി വന്നിരിക്കുന്നു..