വിടപറയും വേളയിൽ തുളുമ്പിയ
മിഴികോൺ കരതലങ്ങളാൽ
മറക്കാൻ പാടുപെട്ട് ഇടറിയ
സ്വരത്തിലവൻ പറഞ്ഞു
"അത്രക്കിഷ്ട്ടഡോ തന്നെ"
ഞാൻ തിരിഞ്ഞു നോക്കി.
ജാതി, മതം, സമൂഹം, ബന്ധങ്ങൾ
എല്ലാവരുമെന്നെ ഉറ്റുനോക്കി നിൽപ്പുണ്ട്..
ഞാനവർക്കൊപ്പം നടന്നു നീങ്ങി....
പിന്തിരിഞ്ഞുനോക്കാതെ...
തേങ്ങലുകൾ ഉള്ളിലൊതുക്കി...
പിടയുന്നയെൻ ഹൃദയം
അവനരികിൽ ഉപേക്ഷിച്ച്....
മരവിച്ച കാൽവെപ്പുകളുമായി...
അപ്പോഴും വെറുതെ ഒരു മോഹം
ഉള്ളിലലയടിച്ചുയരുന്നുണ്ടായിരുന്നു..
"ഇനിയൊരു ജന്മമുണ്ടെങ്കിൽ.. !!"
-