मेरी बेरंग जिन्दगी को ऐसे आबाद कर दो तुम, बहुत नाराज़ हूँ खुद से, मुझे शाद कर दो तुम। या हो जाओ मुझमें शामिल हमेशा के लिए जाना या इन यादों की जंजीरों से आज़ाद कर दो तुम।
ജനാരാവങ്ങൾക്ക് ശേഷം നിശ്ശബ്ദമായ സദസ്സിൽ നിന്ന് റോമിലെ പള്ളിയങ്കണത്തിൽ വെച് സർവ്വരും കാത്തു നിന്നിരുന്ന ആ പ്രഖ്യാപനം ഉണ്ടായി " ഇവൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. "
ടെലിവിഷനിൽ തത്സമയം ആ പ്രഖ്യാപനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് കത്രീനാമ്മയും കുര്യചനും കണ്ടു കൊണ്ടിരിക്കുകയാണ്. നെറ്റിയിൽ കുരിശു വരച് ആ പ്രഖ്യാപനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചപ്പോൾ കാലം അവരെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു.
രണ്ടു വർഷങ്ങൾക്ക് ശേഷം പെട്ടൊന്നൊരു സന്ധ്യാനേരം കുരിശു വരയ്ക്കിടെ ഹൃദയാഘാതം വന്ന് കത്രീനാമ്മ മരണത്തിന് കീഴടങ്ങി. സ്വന്തം മാതാവ് കിടപ്പിലായിരുന്നപ്പോൾ പോലും തിരിഞ്ഞു നോക്കാത്ത കത്രീനാമ്മ സ്നേഹം അഭിനയിക്കുകയാണ് എന്ന് ബന്ധുക്കൾക്ക് ചിലർക്ക് മാത്രം അറിയാവുന്ന കാര്യമാണ്.ഉള്ളിൽ കപടഭക്തിയും പുറമേ വേറെ മുഖവും വെച് നടക്കുമ്പോൾ കാലം സർവ്വതിനും സാക്ഷിയാകുകയായിരുന്നു.
അടക്കിന്റെ സമയത്തെ പ്രസംഗത്തിൽ കത്രീനാമ്മയെ കുറിച് ഇടവക വികാരി നടത്തിയ വികാരഭരിതമായ വിപ്ലവ പ്രസംഗങ്ങൾ , കൂടെ സമ്മേളിച്ചവർ പിറുപിറുത്തിരുന്ന കാര്യങ്ങൾ ആരുമറിയാത്ത ചില കപടതകളുടെ വാഴ്ത്തലുകളിൽ മറ്റൊരു " വാഴ്ത്തപ്പെട്ടവളായി " അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടിരുന്നു.