മുന്നേ നടന്നകലുന്ന കാൽപ്പാടുകൾ കൊണ്ടവൾ മണ്ണിൽ വരച്ചിടുന്നത് പിന്നിട്ട വഴികളിലെ നനവോർമ്മകളാകാം, എന്നാലവയവന്റെ മനസ്സിൽ തീർക്കുന്നതോ തൻപോരിമയുടെ സാക്ഷ്യപത്രം പോൽ.......
കുറിയവലിയ കാൽപ്പാടുകളുടെയങ്കക്കളരിയിൽ പിന്നിലായിപ്പോകുന്ന കാലടികൾക്കു പറയാനുള്ളത് ഇന്നിന്റെ ഏകാന്തതയെപ്പറ്റിയാകാം, എന്നാലുള്ളിവെടിയോ എന്നും ആർത്തിരമ്പുന്ന മഴ, കാൽപ്പാടുകളെത്തന്നെയും മായ്ച്ചു കളയുകയാണ്, ഒരു മരവിപ്പ് മാത്രമവശേഷിപ്പിച്ചത് മന്ദഹസിക്കുന്നു.
മഴയെ സ്നേഹിച്ചവന്റെ സ്വപ്‌നങ്ങൾ മഴയിൽ കുതിർന്നു പൂഴിയിലലിഞ്ഞില്ലാതാകണമത്രേ! തെളിയുന്ന വെയിലിൽ, തുറന്ന കാഴ്ചകളിൽ അവയും അവനെപ്പോൽ അഭംഗിയത്രേ...
- Aruvii